അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ...
കൃഷ്ണ കൃഷ്ണ.. മുകുന്ദ ജനാർദ്ദനാ...
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ..
അച്യൂതാനന്ദ ഗോവിന്ദ മാധവാ..
സച്ചിദാനന്ദ നാരായണാ.. ഹരേ...
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ..
എന്തു പരിഭവം മെല്ലെ ഓതി വന്നുവോ?
കൽവിളക്കുകൾ പാതി മിന്നി നിൽക്കവേ...
എന്തു നൽകുവാൻ എന്നെ കാത്തു നിന്നു നീ?..
തൃപ്രസാദവും മൗന ചുംബനങ്ങളും..
പങ്കുവെക്കുവാൻ ഓടി വന്നതാണു ഞാൻ...
രാഗ ചന്ദനം.. നിന്റെ നെറ്റിയിൽ തൊടാൻ..
ഗോപകന്യയായ് ഓടി വന്നതാണു ഞാൻ.
[അമ്പലപ്പുഴെ. ]
അഗ്നിസാക്ഷിയായ് ഇലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും...
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ..
ആദ്യാഭിലാഷം സഫലമാകും..
നാലാളറിയെ കൈ പിടിക്കും..
തിരു നാടക ശാലയിൽ ചേർന്നു നിൽക്കും.. [2]
യമുനാ... നദിയായ് കുളിരലയിളകും നിനവിൽ
[അമ്പലപ്പുഴെ...]
ഈറനോടെ എന്നും കൈ വണങ്ങുമെൻ...
നിർമ്മാല്യ പുണ്യം പകർന്നു തരാം.
ഏറെ ജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം.
വേളി പെണ്ണായ് നീ വരുമ്പോൾ..
നല്ലോല കുടയിൽ ഞാൻ കൂട്ടുനിൽക്കാം.. [2]
തുളസീ.... ദളമായ്.. തിരുമലരടികളിൽ വീണെൻ
[അമ്പലപ്പുഴെ.. ]